Tuesday, August 6, 2013

Digital Signature - FAQ

നിലവില്‍ സെക്രട്ടറി ചുമതല ഇല്ലാത്ത പഞ്ചായത്തുകളില്‍‍‌‍ ഡിജിറ്റല്‍ സിഗ്നേച്ചറിന് അപേക്ഷ നല്കേണ്ടതുണ്ടോ ?
പഞ്ചായത്തുകള്‍ നല്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ബാങ്ക് വഴി ആക്കിയതിനാല്‍ പഞ്ചായത്തിലെ ഉത്തരവാദിത്വപെട്ടവര്‍ തന്നെയാണ് വിവരങ്ങള്‍ ഇന്റര്‍നെറ്റിലേക്ക് അയക്കുന്നത് എന്ന് ഉറപ്പ് വരുത്തലാണ് നിലവില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ ഒരു ഉപയോഗം. സെക്രട്ടറി തല്ക്കാലം ഇല്ലെങ്കിലും ഈ ജോലി നടക്കേണ്ടതുള്ളതിനാല്‍ നിലവില്‍ ചാര്‍ജ്ജ് ഉള്ള ഉദ്യോഗസ്ഥന് സ്വന്തം പേരില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കാവുന്നതാണ്. എന്നാല്‍ സെക്രട്ടറി ചുമതല ഏറ്റാല്‍ അദ്ദേഹം സ്വന്തം പേരില്‍ വേറെ അപേക്ഷ നല്കി പ്രതേകം ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ സിഗ്നേച്ചറിന് അപേക്ഷ നല്കുമ്പോള്‍ അപേക്ഷയില്‍ കാണിക്കേണ്ട ഫോണ്‍നംമ്പറും, ഇ മെയില്‍ ഐ.ഡിയും പഞ്ചായത്തിന്റെ ആണോ ?
അല്ല. ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്കുന്നത് സ്ഥാപനത്തിനല്ല, വ്യക്തിപരമാണ്. ആയതുകൊണ്ടു തന്നെ വ്യക്തിപരമായ ഫോണ്‍നംമ്പറും, ഇ മെയില്‍ ഐ.ഡിയും ആണ് നല്കേണ്ടത്.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിച്ച സെക്രട്ടറി സ്ഥലം മാറി പോകുമ്പോള്‍ എന്തു ചെയ്യും ?
മുകളില്‍ പ്രതിപാധിച്ച പോലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്കുന്നത് വ്യക്തിപരമായതിനാല്‍ ഇതേ ഡിജിറ്റല്‍ സിഗ്നേച്ചര്‍ തന്നെ അദ്ദേഹം പുതിയതായി ചെല്ലുന്ന ഓഫീസിലും ഉപയോഗിക്കേണ്ടതാണ്. പ്രവര്‍ത്തിച്ചു വന്നിരുന്ന ഓഫീസിലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ deactivate ചെയ്യുകയും പുതിയ ഓഫീസിലെ സ്വന്തം കംമ്പ്യൂട്ടറില്‍ activate ചെയ്യേണ്ടതുമാണ്.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിച്ച സെക്രട്ടറി ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ എന്തു ചെയ്യും ?
നിലവില്‍ രണ്ടു വര്‍ഷത്തെ കാലാവധിയാണ് ഡിജിറ്റല്‍ സിഗ്നേച്ചറിനുള്ളത്. വിരമിച്ച സെക്രട്ടറിമാര്‍ ആ കാലാവധി കഴിഞ്ഞാല്‍ പിന്നെ പുതുക്കേണ്ടതില്ല. കാലാവധി കഴിയും വരെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കേണ്ട എന്തെങ്കിലും വ്യക്തിപരമായ ആവശ്യങ്ങളുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.
ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ സുരക്ഷിതമായ ഉപയോഗം എങ്ങനെയാണ് ?
ഐ.ടി ആക്റ്റ് പ്രകാരം നിയമാനുസൃതമായ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വളരെ സുരക്ഷിതമായി ഉപയോഗിക്കേണ്ടതുണ്ട്. യാതോരു കാരണവശാലും ടോക്കണോ , പാസ് വേര്‍ഡോ വേറെ ആര്‍ക്കെങ്കിലും കൈമാറി നല്കുന്നത് അപകടകരമാണ്. സെക്രട്ടറി മാത്രം ഉപയോഗിക്കുന്ന കംമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതും ടോക്കണ്‍ എപ്പോഴും സ്വന്തം കൈയ്യില്‍ തന്നെ സൂക്ഷിക്കേണ്ടതുമാണ്. നിലവില്‍ സെക്രട്ടറിമാര്‍ക്കു ലാപ് ടോപ്പ് വാങ്ങാന്‍ ഉത്തരവുള്ളതിനാല്‍ അങ്ങനെ വാങ്ങി സെക്രട്ടറി മാത്രം ഉപയോഗിക്കുന്ന ലാപ്പ് ടോപ്പില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കും.
നിലവിലെ പ്രധാന പ്രശ്നങ്ങള്‍
PIN Number : ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുമ്പോള്‍‍ തന്നെ കൂടെ ലഭിക്കുന്ന പിന്‍ നംമ്പര്‍ സെക്രട്ടറിമാര്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാല്‍ പിന്‍ നംമ്പര്‍ 3 വട്ടം തെറ്റായി അടിച്ചാല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ താല്ക്കാലികമായി പ്രവര്‍ത്തനരഹിതമാവുന്നതാണ്. പിന്നീട് NIC യുടെ ജില്ലാ ഓഫീസുമായി ബന്ധപെട്ടുമാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ.

No comments:

Post a Comment